Subscribe

RSS Feed (xml)



Powered By

Skin Design:
Free Blogger Skins

Powered by Blogger

Wednesday, September 22, 2010

ഇമ്രാന്‍

ഡെല്‍ഹി. തണുത്തുമരവിപ്പിക്കുന്ന കാലാശസ്ഥയെ അതിജീവിച്ച് ഞാന്‍ മൂന്നാം വര്‍ഷ നഴ്‌സിങ്ങ് വിദ്യാര്‍ദ്ധിനിയായി അവിടെ പഠിക്കുന്നു. പക്ഷെ ശരീരത്തില്‍ മാത്രമല്ല, മനസ്സിലും ഒരു തരം മരവിപ്പ് സമ്മാനിക്കുന്ന ഒന്നാണു അവിടം എന്ന് മനസ്സിലാക്കാന്‍ എനിക്കധികം സമയം വേണ്ടി വന്നില്ല.
പഠനസംബന്ധമായി പല സ്പെഷ്യല്‍ യൂണിറ്റിലും പ്രാക്ടീസിനു പോകേണ്ടി വന്നിട്ടുണ്ട്. എന്നാല്‍ അന്നും ഇന്നും പോകാന്‍ മടിക്കുന്ന ഒരെ ഒരു യൂണിറ്റാണു ഒന്‍കൊലോജി യൂണിറ്റ്.ക്യാന്‍സര്‍ എന്ന മാരകരോഗം ബാധിച്ച് അന്ത്യം കാത്ത് കിടക്കുന്നവരുടെ യൂണിറ്റ്. അവിടെ ജോലി ചെയ്യുന്നതേ ഒരു തരം വിങ്ങലോടെയായിരുന്നു. എന്നാല്‍ ആ വിങ്ങലുകള്‍ക്കിടയിലും കിളികളുടെ ശബ്ദം പോലെ മനസ്സിനു കുളിര്‍മ്മ നല്‍കുന്ന ശബ്‌ദം വന്നിരുന്ന കോര്‍ണറായിരുന്നു പീഡിയാട്രിക് കോര്‍ണര്‍ .അതെ, ചെറുപ്രായത്തിലേ ക്യാന്‍സറിനടിമപ്പെട്ട കുഞ്ഞുങ്ങളുടെ കോര്‍ണര്‍.

തങ്ങളുടെ ഉള്ളില്‍ തന്നെ തങ്ങളുടെ ജീവനുവേണ്ടി കൊതിക്കുന്ന ഒരു രോഗമുണ്ടെന്നോ അതിന്റെ ഭവിഷ്യത്ത് എന്തെന്നോ അറിയാതെ സദാചിരിയും കളിയും പിണക്കവുമായി കഴിയുന്ന നിഷ്‌കളങ്കമനസ്സുകളുടെ കോര്‍ണര്‍ . അവരെക്കുറിച്ച് വേദനിക്കാന്‍ അവരുടെ അച്ചനമ്മമാര്‍ മാത്രം . മൂന്നു വയസ്സുമുതല്‍ പന്ത്രണ്ട് വയസ്സുവരെ മാത്രം പ്രായമുള്ള ഈ കുരുന്നുകള്‍ക്കിടയില്‍ ഇന്നും ഓര്‍മ്മയില്‍ നിന്നും മായാന്‍ കൂട്ടാക്കാത്ത ഒരു മുഖമുണ്ട് - എന്റെ ഇമ്രാന്‍.
ഇമ്രാനു ദൈവം നല്‍കിയത് ലുക്കീമിയ അഥവാ രക്താര്‍ബുധം . അവന്‍ യൂണിറ്റില്‍ ആദ്യം വന്ന ദിവസം ഇപ്പോഴും ഒരു മായാക്കാഴ്‌ചയായി മനസ്സിലുണ്ട്. ആരുകണ്ടാലും ശ്രദ്ധിച്ചുപോകുന്ന രീതിയില്‍ വെളുത്തുതടിച്ചൊരു സുന്ദരക്കുട്ടന്‍ . ഓടിയും ചാടിയും കളിച്ചും ചിരിച്ചും യൂണിറ്റിലേയ്ക്ക് വന്ന അവന്‍ കയറിയത് എല്ലാരുടെയും മനസ്സിലേക്കും കൂടിയായിരുന്നു. തനിക്ക് ലുക്കീമിയ ആണെന്നറിയാം , പക്ഷെ അതെന്താണെന്നരിയില്ല ഇമ്രാന്. ചികില്‍സ കഴിയുന്നതുവരെ കൂട്ടിനു അമ്മയും അച്ചനും അനിയനും കൂടെയുണ്ട്. വന്നപ്പോള്‍ തന്നെ അനിയനും മറ്റു കുട്ടികളുമൊത്ത് അവിടുത്തെ പാര്‍ക്കിലും പ്ലേ റൂമിലുമൊക്കെ കളി തുടങ്ങി. മിടുക്കനായ ഇമ്രാനെ നോക്കി നില്‍ക്കുന്നതു തന്നെ മനസ്സിനു കുളിരു നല്‍കും . അതുതന്നെയായിരുന്നു അവനെ എല്ലാരുടെയും ഓമന ആകിയതും .

ഇമ്രാന്റെ ചികില്‍സ ആരംഭിച്ചു. കീമോതെറാപ്പി. കീമോതെറാപ്പിക്ക് വേണ്ടി ഓരോ തവണയും ആ കുഞ്ഞുകൈഞരമ്പില്‍ സൂചികുത്താന്‍ ചെല്ലുമ്പോഴും അവന്‍ സന്തോഷത്തോടെ കൈകാണിച്ച് തരും .
'അസുഖം മാറാനല്ലെ...ചേച്ചി കുത്തിക്കൊ..ഞാന്‍ ഇരിക്കും അനങ്ങാതെ..കരയൂല്ല'
അവന്റെ ഈ പക്വത കണ്ട് യൂനിറ്റിലെല്ലാവര്‍ക്കും അതിശയം . പക്ഷെ, കീമോതെറാപ്പിയുടെ പാര്‍ശ്വഫലങ്ങളായ ശര്‍ദ്ദില്‍ , നിര്‍ജ്ജലീകരണം എന്നിവകൊണ്ട് അവന്റെ തടിച്ചുരുണ്ട ശരീരം ദിവസങ്ങള്‍ക്കുള്ളില്‍ മെലിഞ്ഞു. കളിയും ചിരിയും മാഞ്ഞുതുടങ്ങി. മരുന്നിന്റെ ശക്തി ആ കുഞ്ഞ് ശരീരത്തിനു താങ്ങാനുള്ള ശേഷിയുണ്ടായിരുന്നില്ല.ആരോഗ്യം തീര്‍ത്തും മോശമാകുമ്പൊ കീമോതെറാപ്പി നിര്‍ത്തിവയ്ക്കും .കുറച്ചൊന്നു നന്നാകുമ്പോള്‍ വീണ്ടും തുടങ്ങും .അങനെ അങ്ങനെ മൂന്നുമാസത്തോളം ഇത് തുടര്‍ന്നു.സ്വന്തം കണ്‍മുന്നീല്‍ കളിച്ചുനടന്ന പൊന്നോമനയുടെ ഇന്നത്തെ അവസ്ഥ ഇമ്രാന്റെ മാതാപിതാക്കളെ മിക്കസമയവും പ്രാര്‍ത്ഥനയില്‍ മുഴുക്കി.പക്ഷെ കണ്ണടച്ചിട്ടും കണ്ണീരടങ്ങിയില്ല.

ഒടുവില്‍ അവരുടെ പ്രാര്‍ത്ഥനയ്ക്കും കണ്ണീരിനും ഫലമുണ്ടായി. സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ്! അതെ, പൊക്കിള്‍കൊടിയില്‍ നിന്നും ചാപിള്ളയില്‍ നിന്നും ശേഖരിക്കുന്ന സ്റ്റെം സെല്‍സ് രോഗിയില്‍ കുത്തിവയ്ക്കുക. ബോണ്‍ മാരോ ട്രാന്‍സ്പ്ളാന്റേഷനേക്കാള്‍ വിജയസാധ്യത കൂടുതല്‍ .ഏതെങ്കിലും ചാപിള്ളയില്‍ നിന്നും സ്റ്റെം സെല്‍സ് എടുത്തതുകൊണ്ട് കാര്യമില്ല.എച് എല്‍ എ ടൈപ്പിങ്ങില്‍ മാച്ച് ആകുന്ന സെല്‍സ് വേണം . അങ്ങനെ കിട്ടാന്‍ വളരെ ബുദ്ധിമുട്ടാണ്. ഏറ്റവും നല്ലത് സ്വന്തം അമ്മയില്‍ നിന്നെടുക്കുന്നത് തന്നെ. അമ്മയ്ക്ക് ഒരു കുഞ്ഞിനെക്കൂടി പ്രസവിക്കാന്‍ കഴിഞ്ഞാല്‍ , അവരുടെ ചാപിള്ളയില്‍ നിന്നും ശേഖരിക്കുന്ന സ്റ്റെം സെല്‍സ് മാച്ചാകും .അതിനു കുട്ടിയുടെ അമ്മ സാധാരണ പ്രസവിക്കുന്നവരുടെ പ്രായപരിധിയിലുള്ളതായിരിക്കണം .ഇമ്രാനെ അവിടെയും ഭാഗ്യം തുണച്ചു. ഇമ്രാന്റെ അമ്മ സ്വന്തം മകന്റെ ജീവനുവേണ്ടി ഒരു ജീവന്‍ കൂടി ചുമക്കാന്‍ തയ്യാറായിരുന്നു.അങ്ങനെ രണ്ടുകുട്ടികള്‍ക്ക് ശേഷം പ്രസവം നിര്‍ത്തിയ അവരെ റീകനുലൈസേഷന്‍ ചെയ്ത് അതിനായി ശാരീരികമായ് തയ്യാറാക്കി. സ്വന്തം മകന്റെ ജീവനുവേണ്ടിയാണെന്നറിഞ്ഞിട്ടും അവര്‍ പ്രത്യുല്‍പ്പാദനപ്രക്രിയ നടത്തി. അങ്ങനെ ആ അമ്മ വീണ്ടും ഗര്‍ഭിണീയായ. നിറഞ്ഞ സന്ദോഷം ആയിരുന്നു അവരുടെ മുഖത്ത്. തന്ടെ പുന്നാര മകനെ തിരിച്ചു കിട്ടാന്‍ പോകുന്നു. . ഇമ്രാന്റെയും അമ്മയുടെയും മുഖത്ത് വീണ്ടും കളിയും ചിരിയും തിരിച്ചു വന്നു. ആ പിഞ്ചു കുഞ്ഞിനു സ്റ്റെം സെല്‍ ട്രാന്‍സ്പ്ലാന്റ് എന്തെന്ന് അറിയില്ല. പക്ഷെ അമ്മ പറഞ്ഞു അവനു ഒരു കാര്യം അറിയാം. തനിക്കു ഒരു അനിയനോ അനിയത്തിയോ ഉണ്ടാകാന്‍ പോകുന്നു. അവര്‍ ദൈവത്തിന്റെ അടുത്ത് നിന്നും തന്റെ രോഗത്തിനുള്ള മരുന്നുമായാണ് വരുന്നത്. അതുകൊണ്ട് അവര്‍ ദൈവദൂതരാണെന്ന്.

കാണാക്കയത്തിലേയ്ക്ക് പിടിവിട്ടുപോകുമായിരുന്ന ആ കുടുംബത്തിന്റെ പ്രതീക്ഷകള്‍ക്ക് ചിറകുകള്‍ മുളച്ചു. സന്തോഷത്തിന്റെ നാളുകളായിരുന്നു പിന്നീടങ്ങോട്ട്. ഇതിനിടയിലും ഇമ്രാനു രക്തം ട്രാന്‍ഫ്യൂസ് ചെയ്തുകൊണ്ടിരുന്നു. ഞങ്ങളുടെയെല്ലാം ഓമനയായി അവന്‍ വീണ്ടും ഓടിക്കളിച്ചു.
പ്രസവദിവസം അടുക്കുന്തോറും അമ്മയുടെ മുഖത്ത് പതീക്ഷയും തിളക്കവും കൂടി വന്നു.അത് കാണുന്നത് ഞങ്ങള്‍ക്കും സന്തോഷമായിരുന്നു. പക്ഷെ ഏഴു മാസം വരെ ആ സന്തോഷത്തിനു ആയുസ്സുണ്ടായിരുന്നുള്ളു. ഏഴാം മാസം നടന്ന നോര്‍മല്‍ ചെക്കപ്പില്‍ ഇമ്രാന്റെ അമ്മയുടെ രക്തത്തില്‍ ലുക്കീമിയ കണ്ടെത്തി !!!!സ്റ്റെം പ്ലാന്റേഷന്‍ നടക്കില്ല!!!!! ! ജനിക്കാന്‍ പോകുന്ന കുഞ്ഞിനും ലുക്കീമിയ ഉണ്ടാകാനുള്ള സാധ്യത!!!!!!! ! ആ അമ്മയുടെ മുഖത്ത് പ്രതീക്ഷയുടെ തേജസ്സ് അണഞ്ഞ് വേദനയുടെ കനലാളിക്കത്തി. ആ മുഖത്ത് കണ്ട വേദന എനിക്കിവിടെ എഴുതി അറിയിക്കാന്‍ പറ്റുന്നില്ല.
ഒന്നുമറിയാതെ കളിച്ച് ചിരിച്ച് അമ്മയുടെ അടുത്ത് ഇമ്രാന്‍ കൊന്‍ചിക്കുഴയുമ്പോഴും ആ അമ്മയുടെ കണ്ണില്‍ നിന്നൊഴികിയ കണ്ണുനീര്‍ എന്തിനൊക്കെ വേണ്ടിയുള്ളതായിരുന്നു? കണ്ണിലുണ്ണിയായ സ്വന്തം മോനു താന്‍ മരിക്കുമ്പോഴും ജീവന്‍ നല്‍കാന്‍ പറ്റില്ലെന്നോര്‍ത്തിട്ടോ? എല്ലാരും കാത്തിരിക്കുന്ന കുഞ്ഞിനെയും മറ്റുള്ളവരുടെ കാരുണ്യത്തിലെറിഞ്ഞുകൊടുക്കണമെന്നോര്‍ത്തിട്ടോ? അതോ തന്റെ ഭര്‍ത്താവിനു തന്റെ ജീവന്റെ തെളിവായി ഒരവശേഷിപ്പും നല്‍കാന്‍ കഴിയില്ലെന്നോര്‍ത്തിട്ടൊ?
'തള്ള ചവിട്ടിയാല്‍ പിള്ളയ്ക്ക് നോവില്ല'. എന്നാലിവിടെ ? ഒന്ന് തലോടാന്‍ പോലും പറ്റാതെ അവരെ...ഈശ്വരാ..

എന്റെ ആ യൂണിറ്റിലെ ജോലി അതോടുകൂടി തീര്‍ന്നു. ഞാന്‍ വേറേ യൂണിറ്റിലേയ്ക്ക് ട്രാന്‍ഫറായി.ഇടയ്ക്കെപ്പോഴോ അറിഞ്ഞു, ആ അമ്മ പ്രസവിച്ചു. ഒരു പെണ്‍കുഞ്ഞ്. പക്ഷെ ആ കുഞ്ഞ് ദൈവദൂതനായിരുന്നില്ല, അവളുടെകയ്യില്‍ ഇമ്രാനുവേണ്ട മരുന്നുമുണ്ടായിരുന്നില്ല .
മൂന്നാം വര്‍ഷം പരീക്ഷ കഴിഞ്ഞ് അവധിക്ക് നാട്ടില്‍ പോയി വന്നപ്പോള്‍ പുസ്തകത്തിന്റെ അവസാനത്താളില്‍ കൊണ്ടെത്തിക്കും പോലെ ഒരു ഫോണ്‍ കോള്‍ : ഇമ്രാന്‍ മരിച്ചു.
പിന്നീട്, ഒക്‌നോളജി യൂണിറ്റ് കാണുമ്പോഴൊക്കെ അവന്റെ നിഷ്കളങ്കമായ മുഖം അറിയാതെ ഓര്‍ത്തുപോകും , കൂടെ ഭൂതത്തിന്റെ പിടിയില്‍ നിന്നും സ്വന്തം കുഞ്ഞിനെ രക്ഷിക്കാനാകതെ നിസ്സഹായായിപ്പോയ ആ അമ്മയുടെ മുഖവ. ആ കോറിഡോറില്‍ ഇമ്രാന്റെ ചിരി നിറയുന്നതുപോലെ..തന്നെക്കാള്‍ മുന്നെയെത്താന്‍ കൂക്കിവിളിച്ചോടുന്നതുപോലെ..ഈശ്വരാ..ആ കുഞ്ഞിനെ പൊന്നുപോലെ നോക്കണേ..അത്രയ്ക്കും പാവാ അവന്‍ .


യൂണിറ്റിലെ ജൂനിയേഴ്‌സിനോട് ചോദിച്ചാല്‍ ഇമ്രാന്റെ അമ്മയെക്കുറിച്ചറിയാം .പക്ഷെ ഇത്തരം എന്തായിരിക്കും എന്നറിയാമെങ്കിലും കേള്‍ക്കാനുള്ള കരുത്ത് പോര.
ഇമ്രാനും അമ്മയും ഇല്ലാതാകുമ്പോള്‍ അക്ഷീണം ആ യൂണിറ്റിന്റെ പടികള്‍ കയറിയിരുന്ന ഒരാളുണ്ടായിരുന്നു. ഇമ്രാന്റെ അച്ചന്‍. അവര്‍ ഇല്ലാതായിക്കഴിഞ്ഞതിനുശേഷവും അതു തുടരുന്നു..ഇമ്രാന്റെ അനുജത്തിക്ക് വേണ്ടി.

ശാസ്ത്രം ഒരിക്കലും ദൈവത്തിനപ്പുറം വളരുന്നില്ല - MAN PROPOSES AND GOD DISPOSES - എത്ര ശെരി

13 comments:

മൻസൂർ അബ്ദു ചെറുവാടി said...

ചില സത്യങ്ങള്‍ അങ്ങിനെയാണ്.
ദിവസവും കേള്‍ക്കുന്നു ഇത്തരം സങ്കടപ്പെടുത്തുന്ന വാര്‍ത്തകള്‍.

Rahul C Raju said...

quite touchin... (even for me) ...

അനില്‍കുമാര്‍ . സി. പി. said...

നൊമ്പരപ്പെടുത്തുന്ന അനുഭവ വിവരണം.

Jishad Cronic said...

വേദനിപ്പിക്കുന്ന അനുഭവം..

ഒരു യാത്രികന്‍ said...

മാലാഖേ എന്തുപറയാന്‍....അനുഭവങ്ങള്‍ നമുക്കുതരുന്ന ചില നൊമ്പരങ്ങളുടെ ആഴം പറഞ്ഞറിയിക്ക വയ്യ.ഇവിടെ വന്നൊന്നു നോക്കു.http://oru-yathrikan.blogspot.com/2010/04/blog-post.html

ഒരു യാത്രികന്‍ said...
This comment has been removed by the author.
ബിന്‍ഷേഖ് said...

"സ്വര്‍ഗം തിടുക്കം കൂട്ടുമ്പോള്‍
ചില കുഞ്ഞുങ്ങള്‍
നമ്മില്‍ നിന്ന്
പറന്നു പോയ്ക്കളയും,
അഗ്നിസ്ഫുലിംഗം പോലെ".

മാലാഖയ്ക്ക് നന്ദി,എന്റെ കണ്ണു നിറയിച്ചതിനു.

Unknown said...

ഇമ്രാന്‍, അവന്റെ കുഞ്ഞനുജത്തി, അവരുടെ പ്രിയ മാതാവ്: മാലാഖയുടെ വിവരണത്തില്‍ നിന്ന് അവരനുഭവിച്ച വേദനയുടെ ആഴം മനസ്സിലാക്കാന്‍ കഴിഞ്ഞു. എന്നാല്‍ ഇവരെ പോലെ നാമറിയാതെ പോവുന്ന അനേകായിരങ്ങള്‍.. ദൈവത്തിനോടു പ്രാര്‍ഥിക്കാം നമുക്കവര്‍ക്കു വേണ്ടി.

Vinod Raj said...

EVIDEYAA MAALAKHE...?
KAANAANE ILLALLO....?

SUJITH KAYYUR said...

Aashamsakal.

പത്മചന്ദ്രന്‍ കൂടാളി (കോടാലി അല്ല ) said...

ഹോ എന്തോരം പേരുകളാ വായിച്ചു പേടിച്ചു

ജോയ്‌ പാലക്കല്‍ - Joy Palakkal said...

ജീവിതം ഇങ്ങയെയൊക്കെത്തന്നെയെന്നു സമാശ്വസിക്കുക...

ഹൃദയം നിറഞ്ഞ ആശംസകള്‍!!

കൊച്ചുമുതലാളി said...

മാലാഖ കുഞ്ഞേ.. സുഖംതന്നെയല്ലേ?